2008, ഒക്‌ടോബർ 30

വൃശ്ചികപൂവ്

വൃശ്ചികപുലരിതന്‍ പൊന്നൊളിയില്‍
വാര്‍മഴതുള്ളിതന്‍ കുളിരലയില്‍
മണിതെന്നലില്‍ മൃദുതഴുകലില്‍
മലര്‍വനിയില്‍ വിരിഞ്ഞൊരു പനിനീര്‍പൂവെ...

എത്രവസന്തങ്ങള്‍ മറഞ്ഞുപോയി
എത്രമുകിലുകള്‍ പെയ്തൊഴിഞ്ഞു
എങ്കിലുമീപൂവിന്‍ നറുസുഗന്ധം
എന്നിലെയെന്നെയുണര്‍ത്തീടുന്നു
മഞ്ജരിതന്നില്‍ നിറയുമീവര്‍ണ്ണങ്ങള്‍
മാനസതാളില്‍ അനുരാഗലോലമായ്
വരികളായ്... പൊന്‍ലിപികളായ്...
വിരിഞ്ഞുവോയൊരു... കവിതയായ്...


പൂന്തേന്‍ തുളുമ്പുമാമിദള്‍‍കൂമ്പില്‍
പൂമ്പാറ്റയായ് നറുമധുനുകരാം
ഹൃദയമാംപൂക്കൂട നിറയ്കുവാ
നീമലര്‍
പൂംദളങ്ങളെ മെല്ലെയിറുത്തെടുക്കാം
ഋതുഭേതസന്ധ്യ ചാലിച്ചനിഴലില്‍
ഋതുമതിപൂവിന്‍ തളിരിളം‍ചെണ്ടില്‍
തിരയുകയായ്... അലയുകയായ്...
പരാഗങ്ങള്‍ക്കായൊരു... കാര്‍വണ്ടായ്...

കാല്‍വരിക്രൂശിലെ

കാല്‍വരിക്രൂശിലെ ദിവ്യസ്നേഹം
കാരുണ്യം ദിനവുംമര്‍ത്ഥരിലേകി
നിത്യശാന്തിനല്‍കി സൗഖ്യമേകുന്നു
നിത്യസമാധാനസന്തോഷമേകുന്നു


പാപികളെ തേടിവന്ന ജീവനാഥന്‍
പാപങ്ങള്‍ പോക്കി നവജീവനേകും
മാനവര്‍ക്ക് ആകുലതകളേറിമ്പോള്‍
മല്‍പ്രിയന്‍ കണ്ണിരകറ്റി ബലംനല്‍കും
ശാപപാപഭാരങ്ങള്‍ അകറ്റിയെന്നും
ശുത്ധീക്കരിക്കുന്ന ക്രൂശിതനാഥന്‍


കാലിടറിതളര്‍ന്നു വീണിടുമ്പോള്‍
കനിവേറും ഭുജങ്ങളാല്‍ താങ്ങീടുന്നു
കൂട്ടരെല്ലാരും കൈവെടിയുമ്പോള്‍
കൂടെയുണ്ടെന്നും സ്നേഹദായകന്‍
ശത്രുക്കള്‍മുന്നില്‍ വിരുന്നൊരുക്കും
ശക്തനാമെന്‍ ദൈവപുത്രന്‍

തിരകളുയരുമീ...

തിരകളുയരുമീ ലോകവാരിധിയില്‍
തോണിയുലഞ്ഞു യാത്രചെയ്യുമ്പോള്‍
നിണമൊഴുകിയ മാറോടുചേര്‍ത്ത്
നാഥന്‍ സ്വര്‍ഗ്ഗീയതീരത്തണച്ചീടും

കൂരിരുള്‍മൂടിയ താഴ്വരതന്നില്‍
കൂട്ടാരുമില്ലാതെ അലഞ്ഞീടുമ്പോള്‍
കരുണയിന്‍ ‍ദീപമായ് യേശുനാഥന്‍
കൂട്ടാളിയായ് തന്‍വഴിതന്നെ നടത്തും

കാനനവീഥിയില്‍ മുള്ളുകളേറ്റു
കാല്‍മുറിഞ്ഞേകനായ് നടന്നാല്‍
കാല്‍വരിക്രൂശില്‍ രക്തംചിന്തിയ
കരംപിടിച്ചേശു നടത്തീടുന്നു

ചെന്നായ്ക്കള്‍നടുവില്‍ കുഞ്ഞാടുപോല്‍
ചെന്നിണമൊഴുകി നിന്നിടുംനേരം
രക്ഷകനാമെന്‍ ജീവദായകന്‍
രക്ഷിക്കുമേ വൈരികളില്‍നിന്ന്

കഴ്ട്നഴ്ട്ങ്ങള്‍ എന്തുവന്നാലും
കാത്തീടുന്നവനാശ്വാസമേകുന്നു
നീതിയുടെപാതയിലേശുനാഥന്‍
നയിച്ചീടുന്നു ത൯ തണലില്‍

2008, ഒക്‌ടോബർ 29

തിരുനാമംവാഴ്ത്തി...

തിരുനാമംവാഴ്ത്തി സ്തുതിച്ചീടുവാന്‍
തിരുനന്മപാടി കീര്‍ത്തിക്കുവാന്‍
തന്‍ മഹത്വങ്ങള്‍ പാരിലറിയിക്കുവാന്‍
നിന്‍ കൃപഞങ്ങളില്‍ ചൊരിയേണമേ...

അകതാരിലെന്നും നിന്‍തിരുരൂപം
അണയാതെ തിരിയാ‍യ് തെളിഞ്ഞീടണേ
എണ്ണിയാല്‍ തീരാത്ത തന്‍മഹിമകള്‍
എന്നാളുമുരുവിടാന്‍ അനുവദിക്കൂ
പുകഴ്ത്തുന്നു നിന്‍ അത്ഭുതങ്ങള്‍
പാവനനാം എന്‍ നല്ലിടയാ...


ആയിരമായിരം സ്തുതിഗീതികളാല്‍
ആനന്ദത്തോടെ വന്ദനംചെയ്യുന്നു
രക്തംചിന്തിയ തിരുക്കരങ്ങളാല്‍
രക്ഷകാസ്നേഹത്തേടെ നയിച്ചീടണേ
കാത്തിരിക്കുന്നു നിന്‍വരവിന്‍ദിനം
കാലമസ്ത്മിക്കാറയയീവേളയില്‍...

2008, സെപ്റ്റംബർ 24

റമ്സാന്‍ നിലാവ്

റമ്സാനിലെ വെണ്‍ചന്ദ്രികയില്‍
റൂമാല്‍ പൊന്‍പട്ടിനാല്‍ നെയ്തതല്ലേ
മൊഞ്ചുള്ള കവിളത്തെ കസ്തൂരിമറുക്
മൈലാഞ്ചികൈകളാല്‍ മറച്ചീടല്ലേ

മാതളതേനൂറും തൂമൊഴിയുമായ്
മയ്യണിക്കണ്ണില്‍ പൊന്‍കനവുമായ്
പെരുന്നാള്‍പിറ മാനത്ത് പോല്‍
പളുങ്ക്പെണ്ണെന്‍ ഖല്‍ബിനുള്ളില്‍

മഴവില്ലഴകെഴും താമരപെണ്ണേ നീ
മദനപ്പൂത്തോപ്പിലെ മധുരക്കരിമ്പോ
നിന്‍ മിഴിയിണയിലെ പൂവമ്പുക്കൊ-
ണ്ടെന്‍ നെഞ്ചകം ചെന്താമലരായ്

ഗസല്‍ പൂക്കുമീനീലരാവില്‍
വാനില്‍ വെണ്ണിലാവൊഴുകി
ഇശല്‍ പാട്ടിനീണമെന്നുള്ളില്‍
ഇതളിട്ടുവോ പനിനീര്‍മലരായ്

പവിഴചുണ്ടിലെ പൂംദളങ്ങളില്‍
പാതിപൂത്തൊരാ പുഞ്ചിരിയിലെ
മധുരമൂറും തേന്‍കണങ്ങളാലെന്‍
മാനസപാത്രം തുള്ളിതുളുമ്പിയോ...

2008, സെപ്റ്റംബർ 9

ഒരോണപ്പാട്ട്

ചിങ്ങനിലാവ് വയലേലകളില്‍
ചിന്നിചിതറും ആവണിമാസം

മണ്ണില്‍ പുത്തിലഞ്ഞി പൂക്കുമ്പോള്‍
വിണ്ണില്‍ പാല്‍നിലാവ് പരന്നൊഴുകി

ഓണനിലാവത്തൊരു കാവളംകിളി
ഓലതുമ്പത്തിരുന്ന് പൊന്നൂയലാടി

കാലത്തെഴുന്നേറ്റ് കുളത്തില്‍ മുങ്ങി
കാവിന്‍ നടയില്‍ തൊഴുതു വണങ്ങി

തൃക്കാക്കരയപ്പന്റെ കാല്‍തൊട്ട് വന്ദിച്ച്
തൃക്കളമൊരുക്കീടാം പുതുപൂക്കളിറുത്ത്

‍പൊന്‍വെയിലെത്തുന്ന തിരുവോണനാളില്‍
‍വെണ്‍മുകിലെത്തുന്നു തെന്നലിനോടൊത്ത്


പറനിറഞ്ഞളക്കുന്ന പുന്നെല്ലിന്‍ പൂമണം
പടിപ്പുരവാതിലും നിറഞ്ഞൊഴുകി

മുക്കുറ്റി, തിരുതാളി പൂക്കുമാത്തോപ്പില്‍
മുന്നാഴി
പറനിറയെ തേന്‍‍പൂപറിക്കാം

പുലരൊളി വെളിച്ചം മെഴുകിയമുറ്റത്ത്
പലവര്‍ണ്ണമലരുകളാല്‍ കളമൊരുക്കാം

ഓണത്തിരുനാളില്‍ സദ്യയുണ്ണാന്‍
ഓണനിലാക്കിളി പറന്നുവന്നു

പൊന്നാര്യന്‍പാടത്തെ നല്ലരിയാലെ
പൊന്നോണനാളില്‍ ചോറ്വയ്ക്കാം

വണ്ണാത്തിപുള്ളിന്റെ വായ്ത്താരികേട്ട്
അണ്ണാറക്കണ്ണനും പായസ്സചോറൂണ്

മാമ്പഴക്കാലം കഴിഞ്ഞയീവേളയില്‍
മാവിന്റെ ചില്ലയില്‍ ഊഞ്ഞാലിടാം


ഇളംവെയിലേറ്റു തെന്നലിലാടും
തുളസിക്കൂമ്പിന്‍ ഗന്ധം പരക്കുന്നു

തൊടിയിലെ ചെന്തളിര്‍ ചെമ്പകത്തില്‍
പടരുന്ന തേന്‍മുല്ലയും മൊട്ടിട്ടുവോ

മഞ്ഞതുമ്പികള്‍ തളിരിലതുമ്പിന്മേല്‍
മഞ്ഞിളംരശ്മിയില്‍ തുള്ളികളിക്കുന്നു

ഇലഞ്ഞിപൂക്കള്‍ പൊഴിയുമാവഴിയിലെ
ഇലകളില്‍ ഓണവില്ലൊളി മുഴക്കും കാറ്റും

കായലോളങ്ങള്‍ക്ക് പുളകമായ് മാറി
പായുന്ന വള്ളങ്ങളില്‍ ആര്‍പ്പുവിളി

പഞ്ചാരിതാളത്തിനൊപ്പം കളിക്കുന്ന
പുലികളിയുടെ പുകിലിളകും മേളങ്ങളും

ഓണത്തപ്പനെഴുന്നെള്ളും ദിനത്തില്‍
ഓണക്കോടിയുടുത്ത് വരവേറ്റീടാം....

2008, സെപ്റ്റംബർ 7

ആതിരേ വരുമോ

വര്‍ഷമേഘങ്ങള്‍ മാഞ്ഞു പോകുമീ
വര്‍ണ്ണഭരിതചിങ്ങമാസപുലരിയില്‍
നിളതന്‍ ഓളങ്ങളില്‍ മുങ്ങിയീറനായ്
കുളിരായ് വരുമോ നീ തിരുവാതിരേ

പുലരൊളി വിരിയും
വെള്ളാരംകുന്നില്‍
പൂവിളിയുയര്‍ത്തി പൂക്കൂടയുമായ്
പൂക്കളിറുക്കുന്ന കുട്ടികള്‍ പാടി
പൂത്തിരുവാതിരേ പൂക്കളമിടാന്‍ വാ..

അഞ്ജനകണ്ണെഴുതിയ സുന്ദരിതോപ്പിലെ
അഞ്ചിതള്‍പ്പൂക്കള്‍ കൈയാട്ടി വിളിക്കുന്നു
പൂമുല്ലകോടിയുടുത്ത് തുളസിപൂകതിര്‍ചൂടി
പൊന്‍വള കൈയ്യിലണിഞ്ഞ് വരുമോ

കൊയ്തുകഴിഞ്ഞൊരു മുണ്ടകന്‍ പാടത്ത്
കതിരുപെറുക്കുന്ന പച്ചപനംതത്തയും
പൊന്നാമ്പല്‍പുഴയിലെ പൂമീന്‍ കുഞ്ഞും
പൊന്നാതിരേ നിന്നെ മാടിവിളിക്കുന്നു

തുമ്പപൂങ്കാവിലെ ആഞ്ഞിലിക്കൊമ്പില്‍
തുമ്പിപെണ്ണൂയൂയലാടും ആവണിക്കാറ്റില്‍
അലസം പാടിയൂഞ്ഞാലാടുവാന്‍
ആതിരേ വരുമോയീയോണനാളില്‍

ഓണവില്ലുക്കൊട്ടും താളത്തിനൊപ്പം
പാണന്റെ പാട്ടിന്റെ ഈരടി ശബ്ദം
പുലികളിയും ചെണ്ടതകില്‍ മേളം
ആര്‍പ്പുവിളി, വള്ളംകളി കൂടാന്‍ വാ...

2008, ഓഗസ്റ്റ് 31

അണയാത്ത ജ്വാല

വിജനതയാര്‍ന്ന ഹൃദയസാഗരനടുവില്‍
വികാരനൗകയുമായ് തുഴഞ്ഞെത്തി നീ
മിഴിനീര്‍ നുരയുമാതിരമാലകള്‍ തന്‍
മൃതിയുടെ നിഴലില്‍ സ്നേഹലോലമായ്

നൊമ്പരവീണതന്‍ പൊന്‍മണിതന്ത്രിയില്‍
നീലാംബരിയായുണരും നാദം പോലെ
ഹൃദയനോവിലലിയും നിന്‍ ഗാനത്തില്‍
ഹിന്ദോളരാഗമായ് ഞാന്‍ മാഞ്ഞുപോയീടാം

ഇടനെഞ്ചീലൂറുന്ന വിഷാദരാഗത്തില്‍
ഇതളിട്ട കിനാവിന്റെ താമരമഞ്ചലില്‍
ആത്മഹര്‍ഷങ്ങള്‍ക്ക് താളമേകി -നിന്‍
അമൃതസ്മ്രതികളാലെന്‍ മനമാര്‍ദ്രമായി

നിന്‍മനമുരുകുന്നൊരു തേങ്ങലായതില്‍
നിന്നൊഴുകുമാമുഖത്തെയശ്രുബി
ന്ദുക്കള്‍
തിരികെടും നേരത്തെ തീര്‍ത്ഥകണമായെന്‍
തീരാത്ത ചേതനയിലെ നിലാവിനെയുണര്‍ത്തി

വസന്തം മായുമീവനവീഥിയില്‍
വാര്‍തിങ്കള്‍ തെളിഞ്ഞനീലരാവില്‍
അകതാരിലെരിയുന്ന തിരിയായ നിന്നെ
അണയാത്ത ജ്വാലയായെന്നും കാത്തീടാം

മയില്‍ പീലിയാലൊരു കവിത

കാനനയിരുളില്‍ പാടുന്ന കുയിലിന്റെ
കാതരഗാനമെന്‍ കാതില്‍ പതിഞ്ഞു
മഴനിലാവിനെ തൂമഞ്ഞു തലോടും പോലെന്‍ -
മാ‍നസം തഴുകുമൊരു തെന്നലായതു മാറി

മാനസവനിയിലെ
തേന്മലര്‍ പൊയ്കയില്‍
മന്ദാര പൂവായ് നീ തളിര്‍നീര്‍ത്തിയോ
വിടരാന്‍ വെമ്പുന്ന കുരുന്നിളം മൊട്ടു പോലിളം-
വെയിലേറ്റ് ദളമാര്‍ന്നു നില്ക്കയോ


അമ്പലപ്രാവായ് കരളില്‍ കുറുകും നിന്‍
അനുരാഗമൊഴികളില്‍ മധുരാഗതുള്ളികള്‍
പുതുമഴ താളം പോല്‍ പുതുവസന്തരാഗം പോല്‍
പൂമുത്ത് ചിരികളില്‍ സ്വരമേഴും പെയ്യുന്നു

പനിനീരണിയും മേടമാസപുലരിയില്‍
പകല്‍ പക്ഷിയായ് പറന്നെത്തി നീ
കരളിന്റെ ചില്ലയിലൊരുമുളം കൂട്ടില്‍
പൊന്‍മണിതൂവലാല്‍ പുതപ്പിക്കുമോ

മൃതുല ഹൃദയമാമീ പുസ്തകതാളിലൊരു -
മയില്‍ പീലിയാലെഴുതിയ വാക്കുകള്‍
കാലചാക്രത്തിലും ചിതലരിക്കാതെ ഞാന്‍
കാത്തു സൂക്ഷിച്ചീടാം ഒരു മയില്‍ കവിതയായ്

2008, ഓഗസ്റ്റ് 23

ഓസോണ്‍ നശിക്കുമ്പോള്‍

വിഷലിപ്തമായ വായുവില്‍ കലരുന്നു, പിന്നെയും
വിഷം തുപ്പുന്ന കാളകൂ‍ടസര്‍പ്പമാം ഫാക്ടറികള്‍
വിസര്‍ജിക്കും പുകയും വാതകങ്ങളും, പിന്നെ
വിഷജലവും രാസമാലിന്യപദാ‍ര്‍ത്ഥങ്ങളും

കാളിയന്മാരാകുന്ന വാഹനങ്ങള്‍ വമിപ്പിക്കും
കറുത്തപുകയും കരിയും പൊടിയും -
കാതടപ്പിക്കുന്ന ഗര്‍ജ്ജനവും, അതിലലിഞ്ഞോ
ഭൂമി ദേവിയുടെ വേദനിപ്പിക്കും ദീനരോധനം

വൃക്ഷലതാധികള്‍ വെട്ടി നശിപ്പിക്കുന്നു
കാര്‍ബണ്‍ കണികകള്‍ വായുവില്‍ കലരുന്നു
മനുഷ്യന്റെ എണ്ണം കൂടി കൂടിവരുന്നു
പ്രാണവായുവിന്‍ ലഭ്യതകുറയുന്നു

ശീതികരണയന്ത്രങ്ങള്‍ പുറം തള്ളുന്ന
കാര്‍ബണും മറ്റ് രാസവാതകങ്ങളും
അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍
അറിയുന്നുവോ നാശത്തിന്‍ വരവ്

രശ്മികള്‍ പതിക്കാതെ ഭുമിയെ രക്ഷിക്കും
ഒസോണ്‍പാളിയില്‍ വിള്ളല്‍ വീഴുമ്പോള്‍
സൂര്യന്റെ ചൂടിനാല്‍ നാട് വരളുന്നു
പുഴകള്‍ വറ്റുന്നു, വയലുകള്‍ ഉണങ്ങുന്നു

കത്തുന്ന സൂര്യന്റെ കിരണങ്ങള്‍ പതിച്ച്
ഹിമസാനുക്കള്‍ ഉരുകി കടലുയരുമ്പോള്‍
തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു
തീരവാസികള്‍ മരിച്ചു വീഴുന്നു

2008, ഓഗസ്റ്റ് 19

കുറിഞ്ഞിപൂത്തപ്പോള്‍

മാമഴയില്‍ നനഞ്ഞ്കുതിര്‍ന്നൊരു
മാമലമേട്ടിലെ നീലക്കുറിഞ്ഞി തന്‍
കൂമ്പില്‍ നിറയും പൂന്തേനുണ്ണുവാന്‍
കുഞ്ഞു ‍ശലഭങ്ങള്‍ പാറി പറക്കുന്നു

മഞ്ഞുകോടിയുടുത്തൊരാ കുന്നിന്‍ ചെരുവിലെ
മഞ്ഞക്കണിക്കൊന്നതന്‍ പൂവെഴും കൊമ്പിലായ്
പൂങ്കുയില്‍ പാടുന്ന പാട്ടിന്റെ താളത്തില്‍
കോലമയില്‍ പീലിവിടര്‍ത്തി നൃത്തമാടീടുന്നു

മഞ്ഞിളം വെയില്‍ തിളങ്ങും കാനനമേട്ടിലെ
മഞ്ഞണിക്കൊമ്പിന്‍ തളിര്‍ചില്ലച്ചോട്ടിലായ്
കുഞ്ഞിക്കിടാവുമായെത്തുന്നു മാന്‍പേട
കുഞ്ഞിളം മേനി തണുപ്പിച്ചുറക്കുവാന്‍

തൂമഞ്ഞു തുള്ളിയാ‍ല്‍ കുന്നിമണിസൂര്യന്‍
മാനത്ത് മാരിവില്‍ കൂടൊരുക്കുന്നേരം
ഇളമാവിന്‍ക്കൊമ്പത്തെ ചിങ്കാരക്കൂട്ടില്‍
കുറുവാലന്‍ മൈനകള്‍ കിന്നാരം കുറുകുന്നു

നീലമുകില്‍ കുടില്‍ ‍മേഞ്ഞൊരാമലമേട്ടില്‍
നീലസാഗരമെന്നപോല്‍ പൂവിരിയുമ്പോള്‍
നീലാംബരി മീട്ടുമെന്‍ ഹൃദയം മന്ത്രിക്കുന്നു
കാണുമെന്നെനിയീക്കുറിഞ്ഞി പൂക്കള്‍

2008, ഓഗസ്റ്റ് 17

മഴയും ഊര്‍ജ്ജവും

മഴയുടെ അളവു കുറഞ്ഞു കൊണ്ടിരിക്കുന്നു
മനുഷ്യന്റെ ആര്‍ത്തി കൂടി കൊണ്ടിരിക്കുന്നു

ജലാശയത്തിലെ ജലത്തിന്റെ കണക്കെടുക്കുന്നു
ആര്‍ഭാടമായി ജീവിക്കാന്‍ വൈദ്യുതി പോരന്നോ?

വാങ്ങുന്നു പിന്നെയും ഊര്‍ജങ്ങള്‍, അണുവിന്റെ -
ഊര്‍ജവും, നിര്‍മ്മിക്കുന്നു കാറ്റില്‍ നിന്നും വൈദ്യുതി

മഴക്കാറ് കണ്ടപ്പോള്‍ മോഹിച്ചു ഈവര്‍ഷം
ജലശയങ്ങള്‍ നിറഞ്ഞു കവിയുമെന്ന്

വൈദ്യുതി കൂടുതല്‍ കിട്ടിയാല്‍, വിറ്റിട്ടു വേണം
താപ നിലയമൊന്ന് പണിയുവാന്‍

മഴ വന്നു, ജലാശങ്ങള്‍ നിറഞ്ഞില്ല
വറ്റി വരണ്ടുണങ്ങി കിടക്കുന്നു

താപനിലയത്തിന് എണ്ണ വേണം
എണ്ണ വങ്ങാന്‍ ഡോളറും വേണം

ഡോളറിന്റെ വില? രൂപയുടെ വില?
വൈദ്യുതി ഇല്ലാതെ ജീവിക്കാനാവുമോ?

2008, ഓഗസ്റ്റ് 15

കാലചക്രം

കാലമാം മൂടല്‍മഞ്ഞില്‍ ഓര്‍മ്മകള്‍ മറയവെ
കാത്തുനില്‍ക്കാത്ത സമയത്തിന്‍ കുളമ്പടികള്‍
കാതില്‍മുഴങ്ങി പിറകിലേക്ക് പായവെ
കാറ്റിന്‍ ദലമര്‍മ്മരങ്ങള്‍ക്കിടയിലും
കേള്‍ക്കുന്നു ആദിനാദസ്വരലയസംഗിതം


കൂരിരുട്ടില്‍ തിളങ്ങുംനിന്‍ കണ്ണുകളില്‍
ക്രൂരമാമഗ്നി ഞാനൊരിക്കലും കണ്ടില്ല
കാതരമാം നിന്‍ മൊഴികള്‍ക്കുള്ളിലും
കേള്‍ക്കുന്നു മധുരിമ പകരും ഗാനം


ആദിയുഷസില്‍ വിരിഞ്ഞപൂക്കള്‍
ആരയോ മിഴിപാകി നില് ക്കുന്നു
വഴിതെറ്റിവന്നൊരു പൂക്കാലം
വര്‍ഷക്കാലമഴയില്‍ നനഞ്ഞു


ആലിന്‍ കൊമ്പില്‍ ചേക്കേറിയ പൊന്‍-
ആരോമല്‍ കിളികള്‍ ചിറകടിച്ചുയരവെ
ആരാച്ചാരാകുന്ന പുതുയുഗചക്രങള്‍
ഉരുളുന്നു പിന്നെയും പിന്നെയും

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ മേയുമീ മാനസപൂന്തോപ്പില്‍
ഓടിക്കളിക്കുന്ന ബാല്യകാലം
ഓരിക്കലും മായാതെ നില്‍ക്കുന്നുനിന്റയാ
ഓമനപൊന്മുഖം എന്‍മനസ്സില്‍

തൊടിയിലെ ചക്കരമാവില്‍ നിന്നുതിരുന്ന
തേനൂറും മാമ്പഴം പങ്കിട്ടനാള്‍
ആഞ്ഞിലിക്കൊമ്പിലെ പൊന്നൂഞ്ഞാലില്‍
ആടിയില്ലേ പിന്നെ പാടിയില്ലേ

നീലനിറമുള്ള വെള്ളത്തില്‍ നീരാടി
നീന്തി തുടിച്ചതും ഓര്‍മ്മയില്ലേ
പാടത്തൊഴുകുന്ന പൂന്തേനരുവിയില്‍
പരല്‍മീനെ പിടിച്ച് രസിച്ചതല്ലേ

തുമ്പകള്‍ പൂന്തോരു മേട്ടിലൊരുമിച്ച്
തുമ്പിയെ നൂലിനാല്‍ പിടിച്ചതല്ലേ
കളിവീട് കെട്ടിയും മണ്ണപ്പം ചുട്ടു നാം
കളിയായ് കറികളും ഉണ്ടാക്കിയില്ലേ

കോരിച്ചൊരിയുന്ന മഴയത്ത് കൈ -
കോര്‍ത്ത് നനഞ്ഞ് കുളിച്ച് നടന്നതല്ലേ
കായ്കളാല്‍ നിറഞ്ഞൊരു മാന്തോപ്പില്‍
കണ്ണാരം പൊത്തികളിച്ചതല്ലേ

പൂ‍ര്‍ണ്ണിമ

മഞ്ഞു പെയ്യും പൊന്‍പുലരിയില്‍
കുഞ്ഞുതെന്നല്‍ വീശുമ്പോള്‍
കുയില്‍ കൂജന‍ത്തിന്‍ ഈണം
കാതില്‍ മെല്ലെ കേള്‍ക്കുന്നു

വസന്തരാവില്‍ നീലവാനില്‍
വിളങ്ങി നില്‍ക്കും അമ്പിളിപോലെ
അല്ലിയാമ്പല്‍ കുളക്കരയില്‍
അരയാലിന്‍ പൂതണലില്‍
കണ്ണില്‍ പൊന്‍ പ്രകാശവുമായ്
കണ്‍മണി നിന്നെകണ്ടു

ഉദയസൂര്യ രശ്മിയാലെ
ഊഷ് മളമാം കുളക്കടവില്‍
തൂമഞ്ഞുവീണ് നനഞ്ഞൊരു
തുമ്പപൂവിതള്‍ പോലെ
പുഴയില്‍മുങ്ങി ഈറനുടുത്തു
പൂര്‍ണ്ണിമേ നിന്നെകണ്ടു