വൃശ്ചികപുലരിതന്‍ പൊന്നൊളിയില്‍
വാര്‍മഴതുള്ളിതന്‍ കുളിരലയില്‍
മണിതെന്നലില്‍ മൃദുതഴുകലില്‍
മലര്‍വനിയില്‍ വിരിഞ്ഞൊരു പനിനീര്‍പൂവെ...
എത്രവസന്തങ്ങള്‍ മറഞ്ഞുപോയി
എത്രമുകിലുകള്‍ പെയ്തൊഴിഞ്ഞു
എങ്കിലുമീപൂവിന്‍ നറുസുഗന്ധം
എന്നിലെയെന്നെയുണര്‍ത്തീടുന്നു
മഞ്ജരിതന്നില്‍ നിറയുമീവര്‍ണ്ണങ്ങള്‍
മാനസതാളില്‍ അനുരാഗലോലമായ്
വരികളായ്... പൊന്‍ലിപികളായ്...
വിരിഞ്ഞുവോയൊരു... കവിതയായ്...
പൂന്തേന്‍ തുളുമ്പുമാമിദള്‍കൂമ്പില്‍
പൂമ്പാറ്റയായ് നറുമധുനുകരാം
ഹൃദയമാംപൂക്കൂട നിറയ്കുവാനീമലര്
പൂംദളങ്ങളെ മെല്ലെയിറുത്തെടുക്കാം
ഋതുഭേതസന്ധ്യ ചാലിച്ചനിഴലില്‍
ഋതുമതിപൂവിന്‍ തളിരിളംചെണ്ടില്‍
തിരയുകയായ്... അലയുകയായ്...
പരാഗങ്ങള്‍ക്കായൊരു... കാര്‍വണ്ടായ്...
2008 ഒക്‌ടോബർ 30
കാല്‍വരിക്രൂശിലെ
കാല്‍വരിക്രൂശിലെ ദിവ്യസ്നേഹം
കാരുണ്യം ദിനവുംമര്‍ത്ഥരിലേകി
നിത്യശാന്തിനല്‍കി സൗഖ്യമേകുന്നു
നിത്യസമാധാനസന്തോഷമേകുന്നു
പാപികളെ തേടിവന്ന ജീവനാഥന്‍
പാപങ്ങള്‍ പോക്കി നവജീവനേകും
മാനവര്‍ക്ക് ആകുലതകളേറിമ്പോള്‍
മല്‍പ്രിയന്‍ കണ്ണിരകറ്റി ബലംനല്‍കും
ശാപപാപഭാരങ്ങള്‍ അകറ്റിയെന്നും
ശുത്ധീക്കരിക്കുന്ന ക്രൂശിതനാഥന്‍
കാലിടറിതളര്‍ന്നു വീണിടുമ്പോള്‍
കനിവേറും ഭുജങ്ങളാല്‍ താങ്ങീടുന്നു
കൂട്ടരെല്ലാരും കൈവെടിയുമ്പോള്‍
കൂടെയുണ്ടെന്നും സ്നേഹദായകന്‍
ശത്രുക്കള്‍മുന്നില്‍ വിരുന്നൊരുക്കും
ശക്തനാമെന്‍ ദൈവപുത്രന്‍
കാരുണ്യം ദിനവുംമര്‍ത്ഥരിലേകി
നിത്യശാന്തിനല്‍കി സൗഖ്യമേകുന്നു
നിത്യസമാധാനസന്തോഷമേകുന്നു
പാപികളെ തേടിവന്ന ജീവനാഥന്‍
പാപങ്ങള്‍ പോക്കി നവജീവനേകും
മാനവര്‍ക്ക് ആകുലതകളേറിമ്പോള്‍
മല്‍പ്രിയന്‍ കണ്ണിരകറ്റി ബലംനല്‍കും
ശാപപാപഭാരങ്ങള്‍ അകറ്റിയെന്നും
ശുത്ധീക്കരിക്കുന്ന ക്രൂശിതനാഥന്‍
കാലിടറിതളര്‍ന്നു വീണിടുമ്പോള്‍
കനിവേറും ഭുജങ്ങളാല്‍ താങ്ങീടുന്നു
കൂട്ടരെല്ലാരും കൈവെടിയുമ്പോള്‍
കൂടെയുണ്ടെന്നും സ്നേഹദായകന്‍
ശത്രുക്കള്‍മുന്നില്‍ വിരുന്നൊരുക്കും
ശക്തനാമെന്‍ ദൈവപുത്രന്‍
തിരകളുയരുമീ...
തിരകളുയരുമീ ലോകവാരിധിയില്‍
തോണിയുലഞ്ഞു യാത്രചെയ്യുമ്പോള്‍
നിണമൊഴുകിയ മാറോടുചേര്‍ത്ത്
നാഥന്‍ സ്വര്‍ഗ്ഗീയതീരത്തണച്ചീടും
കൂരിരുള്‍മൂടിയ താഴ്വരതന്നില്‍
കൂട്ടാരുമില്ലാതെ അലഞ്ഞീടുമ്പോള്‍
കരുണയിന്‍ ദീപമായ് യേശുനാഥന്‍
കൂട്ടാളിയായ് തന്‍വഴിതന്നെ നടത്തും
കാനനവീഥിയില്‍ മുള്ളുകളേറ്റു
കാല്‍മുറിഞ്ഞേകനായ് നടന്നാല്‍
കാല്‍വരിക്രൂശില്‍ രക്തംചിന്തിയ
കരംപിടിച്ചേശു നടത്തീടുന്നു
ചെന്നായ്ക്കള്‍നടുവില്‍ കുഞ്ഞാടുപോല്‍
ചെന്നിണമൊഴുകി നിന്നിടുംനേരം
രക്ഷകനാമെന്‍ ജീവദായകന്‍
രക്ഷിക്കുമേ വൈരികളില്‍നിന്ന്
കഴ്ട്നഴ്ട്ങ്ങള്‍ എന്തുവന്നാലും
കാത്തീടുന്നവനാശ്വാസമേകുന്നു
നീതിയുടെപാതയിലേശുനാഥന്‍
നയിച്ചീടുന്നു ത൯ തണലില്‍
തോണിയുലഞ്ഞു യാത്രചെയ്യുമ്പോള്‍
നിണമൊഴുകിയ മാറോടുചേര്‍ത്ത്
നാഥന്‍ സ്വര്‍ഗ്ഗീയതീരത്തണച്ചീടും
കൂരിരുള്‍മൂടിയ താഴ്വരതന്നില്‍
കൂട്ടാരുമില്ലാതെ അലഞ്ഞീടുമ്പോള്‍
കരുണയിന്‍ ദീപമായ് യേശുനാഥന്‍
കൂട്ടാളിയായ് തന്‍വഴിതന്നെ നടത്തും
കാനനവീഥിയില്‍ മുള്ളുകളേറ്റു
കാല്‍മുറിഞ്ഞേകനായ് നടന്നാല്‍
കാല്‍വരിക്രൂശില്‍ രക്തംചിന്തിയ
കരംപിടിച്ചേശു നടത്തീടുന്നു
ചെന്നായ്ക്കള്‍നടുവില്‍ കുഞ്ഞാടുപോല്‍
ചെന്നിണമൊഴുകി നിന്നിടുംനേരം
രക്ഷകനാമെന്‍ ജീവദായകന്‍
രക്ഷിക്കുമേ വൈരികളില്‍നിന്ന്
കഴ്ട്നഴ്ട്ങ്ങള്‍ എന്തുവന്നാലും
കാത്തീടുന്നവനാശ്വാസമേകുന്നു
നീതിയുടെപാതയിലേശുനാഥന്‍
നയിച്ചീടുന്നു ത൯ തണലില്‍
2008 ഒക്‌ടോബർ 29
തിരുനാമംവാഴ്ത്തി...
തിരുനാമംവാഴ്ത്തി സ്തുതിച്ചീടുവാന്‍
തിരുനന്മപാടി കീര്‍ത്തിക്കുവാന്‍
തന്‍ മഹത്വങ്ങള്‍ പാരിലറിയിക്കുവാന്‍
നിന്‍ കൃപഞങ്ങളില്‍ ചൊരിയേണമേ...
അകതാരിലെന്നും നിന്‍തിരുരൂപം
അണയാതെ തിരിയായ് തെളിഞ്ഞീടണേ
എണ്ണിയാല്‍ തീരാത്ത തന്‍മഹിമകള്‍
എന്നാളുമുരുവിടാന്‍ അനുവദിക്കൂ
പുകഴ്ത്തുന്നു നിന്‍ അത്ഭുതങ്ങള്‍
പാവനനാം എന്‍ നല്ലിടയാ...
ആയിരമായിരം സ്തുതിഗീതികളാല്‍
ആനന്ദത്തോടെ വന്ദനംചെയ്യുന്നു
രക്തംചിന്തിയ തിരുക്കരങ്ങളാല്‍
രക്ഷകാസ്നേഹത്തേടെ നയിച്ചീടണേ
കാത്തിരിക്കുന്നു നിന്‍വരവിന്‍ദിനം
കാലമസ്ത്മിക്കാറയയീവേളയില്‍...
തിരുനന്മപാടി കീര്‍ത്തിക്കുവാന്‍
തന്‍ മഹത്വങ്ങള്‍ പാരിലറിയിക്കുവാന്‍
നിന്‍ കൃപഞങ്ങളില്‍ ചൊരിയേണമേ...
അകതാരിലെന്നും നിന്‍തിരുരൂപം
അണയാതെ തിരിയായ് തെളിഞ്ഞീടണേ
എണ്ണിയാല്‍ തീരാത്ത തന്‍മഹിമകള്‍
എന്നാളുമുരുവിടാന്‍ അനുവദിക്കൂ
പുകഴ്ത്തുന്നു നിന്‍ അത്ഭുതങ്ങള്‍
പാവനനാം എന്‍ നല്ലിടയാ...
ആയിരമായിരം സ്തുതിഗീതികളാല്‍
ആനന്ദത്തോടെ വന്ദനംചെയ്യുന്നു
രക്തംചിന്തിയ തിരുക്കരങ്ങളാല്‍
രക്ഷകാസ്നേഹത്തേടെ നയിച്ചീടണേ
കാത്തിരിക്കുന്നു നിന്‍വരവിന്‍ദിനം
കാലമസ്ത്മിക്കാറയയീവേളയില്‍...
2008 സെപ്റ്റംബർ 24
റമ്സാന്‍ നിലാവ്
റമ്സാനിലെ വെണ്‍ചന്ദ്രികയില്‍
റൂമാല്‍ പൊന്‍പട്ടിനാല്‍ നെയ്തതല്ലേ
മൊഞ്ചുള്ള കവിളത്തെ കസ്തൂരിമറുക്
മൈലാഞ്ചികൈകളാല്‍ മറച്ചീടല്ലേ
മാതളതേനൂറും തൂമൊഴിയുമായ്
മയ്യണിക്കണ്ണില്‍ പൊന്‍കനവുമായ്
പെരുന്നാള്‍പിറ മാനത്ത് പോല്‍
പളുങ്ക്പെണ്ണെന്‍ ഖല്‍ബിനുള്ളില്‍
മഴവില്ലഴകെഴും താമരപെണ്ണേ നീ
മദനപ്പൂത്തോപ്പിലെ മധുരക്കരിമ്പോ
നിന്‍ മിഴിയിണയിലെ പൂവമ്പുക്കൊ-
ണ്ടെന്‍ നെഞ്ചകം ചെന്താമലരായ്
ഗസല്‍ പൂക്കുമീനീലരാവില്‍
വാനില്‍ വെണ്ണിലാവൊഴുകി
ഇശല്‍ പാട്ടിനീണമെന്നുള്ളില്‍
ഇതളിട്ടുവോ പനിനീര്‍മലരായ്
പവിഴചുണ്ടിലെ പൂംദളങ്ങളില്‍
പാതിപൂത്തൊരാ പുഞ്ചിരിയിലെ
മധുരമൂറും തേന്‍കണങ്ങളാലെന്‍
മാനസപാത്രം തുള്ളിതുളുമ്പിയോ...
റൂമാല്‍ പൊന്‍പട്ടിനാല്‍ നെയ്തതല്ലേ
മൊഞ്ചുള്ള കവിളത്തെ കസ്തൂരിമറുക്
മൈലാഞ്ചികൈകളാല്‍ മറച്ചീടല്ലേ
മാതളതേനൂറും തൂമൊഴിയുമായ്
മയ്യണിക്കണ്ണില്‍ പൊന്‍കനവുമായ്
പെരുന്നാള്‍പിറ മാനത്ത് പോല്‍
പളുങ്ക്പെണ്ണെന്‍ ഖല്‍ബിനുള്ളില്‍
മഴവില്ലഴകെഴും താമരപെണ്ണേ നീ
മദനപ്പൂത്തോപ്പിലെ മധുരക്കരിമ്പോ
നിന്‍ മിഴിയിണയിലെ പൂവമ്പുക്കൊ-
ണ്ടെന്‍ നെഞ്ചകം ചെന്താമലരായ്
ഗസല്‍ പൂക്കുമീനീലരാവില്‍
വാനില്‍ വെണ്ണിലാവൊഴുകി
ഇശല്‍ പാട്ടിനീണമെന്നുള്ളില്‍
ഇതളിട്ടുവോ പനിനീര്‍മലരായ്
പവിഴചുണ്ടിലെ പൂംദളങ്ങളില്‍
പാതിപൂത്തൊരാ പുഞ്ചിരിയിലെ
മധുരമൂറും തേന്‍കണങ്ങളാലെന്‍
മാനസപാത്രം തുള്ളിതുളുമ്പിയോ...
2008 സെപ്റ്റംബർ 9
ഒരോണപ്പാട്ട്
ചിങ്ങനിലാവ് വയലേലകളില്‍
ചിന്നിചിതറും ആവണിമാസം
മണ്ണില്‍ പുത്തിലഞ്ഞി പൂക്കുമ്പോള്‍
വിണ്ണില്‍ പാല്‍നിലാവ് പരന്നൊഴുകി
ഓണനിലാവത്തൊരു കാവളംകിളി
ഓലതുമ്പത്തിരുന്ന് പൊന്നൂയലാടി
കാലത്തെഴുന്നേറ്റ് കുളത്തില്‍ മുങ്ങി
കാവിന്‍ നടയില്‍ തൊഴുതു വണങ്ങി
തൃക്കാക്കരയപ്പന്റെ കാല്‍തൊട്ട് വന്ദിച്ച്
തൃക്കളമൊരുക്കീടാം പുതുപൂക്കളിറുത്ത്
പൊന്‍വെയിലെത്തുന്ന തിരുവോണനാളില്‍
വെണ്‍മുകിലെത്തുന്നു തെന്നലിനോടൊത്ത്
പറനിറഞ്ഞളക്കുന്ന പുന്നെല്ലിന്‍ പൂമണം
പടിപ്പുരവാതിലും നിറഞ്ഞൊഴുകി
മുക്കുറ്റി, തിരുതാളി പൂക്കുമാത്തോപ്പില്‍
മുന്നാഴി പറനിറയെ തേന്‍പൂപറിക്കാം
പുലരൊളി വെളിച്ചം മെഴുകിയമുറ്റത്ത്
പലവര്‍ണ്ണമലരുകളാല്‍ കളമൊരുക്കാം
ഓണത്തിരുനാളില്‍ സദ്യയുണ്ണാന്‍
ഓണനിലാക്കിളി പറന്നുവന്നു
പൊന്നാര്യന്‍പാടത്തെ നല്ലരിയാലെ
പൊന്നോണനാളില്‍ ചോറ്വയ്ക്കാം
വണ്ണാത്തിപുള്ളിന്റെ വായ്ത്താരികേട്ട്
അണ്ണാറക്കണ്ണനും പായസ്സചോറൂണ്
മാമ്പഴക്കാലം കഴിഞ്ഞയീവേളയില്‍
മാവിന്റെ ചില്ലയില്‍ ഊഞ്ഞാലിടാം
ഇളംവെയിലേറ്റു തെന്നലിലാടും
തുളസിക്കൂമ്പിന്‍ ഗന്ധം പരക്കുന്നു
തൊടിയിലെ ചെന്തളിര്‍ ചെമ്പകത്തില്‍
പടരുന്ന തേന്‍മുല്ലയും മൊട്ടിട്ടുവോ
മഞ്ഞതുമ്പികള്‍ തളിരിലതുമ്പിന്മേല്‍
മഞ്ഞിളംരശ്മിയില്‍ തുള്ളികളിക്കുന്നു
ഇലഞ്ഞിപൂക്കള്‍ പൊഴിയുമാവഴിയിലെ
ഇലകളില്‍ ഓണവില്ലൊളി മുഴക്കും കാറ്റും
കായലോളങ്ങള്‍ക്ക് പുളകമായ് മാറി
പായുന്ന വള്ളങ്ങളില്‍ ആര്‍പ്പുവിളി
പഞ്ചാരിതാളത്തിനൊപ്പം കളിക്കുന്ന
പുലികളിയുടെ പുകിലിളകും മേളങ്ങളും
ഓണത്തപ്പനെഴുന്നെള്ളും ദിനത്തില്‍
ഓണക്കോടിയുടുത്ത് വരവേറ്റീടാം....
ചിന്നിചിതറും ആവണിമാസം
മണ്ണില്‍ പുത്തിലഞ്ഞി പൂക്കുമ്പോള്‍
വിണ്ണില്‍ പാല്‍നിലാവ് പരന്നൊഴുകി
ഓണനിലാവത്തൊരു കാവളംകിളി
ഓലതുമ്പത്തിരുന്ന് പൊന്നൂയലാടി
കാലത്തെഴുന്നേറ്റ് കുളത്തില്‍ മുങ്ങി
കാവിന്‍ നടയില്‍ തൊഴുതു വണങ്ങി
തൃക്കാക്കരയപ്പന്റെ കാല്‍തൊട്ട് വന്ദിച്ച്
തൃക്കളമൊരുക്കീടാം പുതുപൂക്കളിറുത്ത്
പൊന്‍വെയിലെത്തുന്ന തിരുവോണനാളില്‍
വെണ്‍മുകിലെത്തുന്നു തെന്നലിനോടൊത്ത്
പറനിറഞ്ഞളക്കുന്ന പുന്നെല്ലിന്‍ പൂമണം
പടിപ്പുരവാതിലും നിറഞ്ഞൊഴുകി
മുക്കുറ്റി, തിരുതാളി പൂക്കുമാത്തോപ്പില്‍
മുന്നാഴി പറനിറയെ തേന്‍പൂപറിക്കാം
പുലരൊളി വെളിച്ചം മെഴുകിയമുറ്റത്ത്
പലവര്‍ണ്ണമലരുകളാല്‍ കളമൊരുക്കാം
ഓണത്തിരുനാളില്‍ സദ്യയുണ്ണാന്‍
ഓണനിലാക്കിളി പറന്നുവന്നു
പൊന്നാര്യന്‍പാടത്തെ നല്ലരിയാലെ
പൊന്നോണനാളില്‍ ചോറ്വയ്ക്കാം
വണ്ണാത്തിപുള്ളിന്റെ വായ്ത്താരികേട്ട്
അണ്ണാറക്കണ്ണനും പായസ്സചോറൂണ്
മാമ്പഴക്കാലം കഴിഞ്ഞയീവേളയില്‍
മാവിന്റെ ചില്ലയില്‍ ഊഞ്ഞാലിടാം
ഇളംവെയിലേറ്റു തെന്നലിലാടും
തുളസിക്കൂമ്പിന്‍ ഗന്ധം പരക്കുന്നു
തൊടിയിലെ ചെന്തളിര്‍ ചെമ്പകത്തില്‍
പടരുന്ന തേന്‍മുല്ലയും മൊട്ടിട്ടുവോ
മഞ്ഞതുമ്പികള്‍ തളിരിലതുമ്പിന്മേല്‍
മഞ്ഞിളംരശ്മിയില്‍ തുള്ളികളിക്കുന്നു
ഇലഞ്ഞിപൂക്കള്‍ പൊഴിയുമാവഴിയിലെ
ഇലകളില്‍ ഓണവില്ലൊളി മുഴക്കും കാറ്റും
കായലോളങ്ങള്‍ക്ക് പുളകമായ് മാറി
പായുന്ന വള്ളങ്ങളില്‍ ആര്‍പ്പുവിളി
പഞ്ചാരിതാളത്തിനൊപ്പം കളിക്കുന്ന
പുലികളിയുടെ പുകിലിളകും മേളങ്ങളും
ഓണത്തപ്പനെഴുന്നെള്ളും ദിനത്തില്‍
ഓണക്കോടിയുടുത്ത് വരവേറ്റീടാം....
2008 സെപ്റ്റംബർ 7
ആതിരേ വരുമോ
വര്‍ഷമേഘങ്ങള്‍ മാഞ്ഞു പോകുമീ
വര്‍ണ്ണഭരിതചിങ്ങമാസപുലരിയില്‍
നിളതന്‍ ഓളങ്ങളില്‍ മുങ്ങിയീറനായ്
കുളിരായ് വരുമോ നീ തിരുവാതിരേ
പുലരൊളി വിരിയും വെള്ളാരംകുന്നില്‍
പൂവിളിയുയര്‍ത്തി പൂക്കൂടയുമായ്
പൂക്കളിറുക്കുന്ന കുട്ടികള്‍ പാടി
പൂത്തിരുവാതിരേ പൂക്കളമിടാന്‍ വാ..
അഞ്ജനകണ്ണെഴുതിയ സുന്ദരിതോപ്പിലെ
അഞ്ചിതള്‍പ്പൂക്കള്‍ കൈയാട്ടി വിളിക്കുന്നു
പൂമുല്ലകോടിയുടുത്ത് തുളസിപൂകതിര്‍ചൂടി
പൊന്‍വള കൈയ്യിലണിഞ്ഞ് വരുമോ
കൊയ്തുകഴിഞ്ഞൊരു മുണ്ടകന്‍ പാടത്ത്
കതിരുപെറുക്കുന്ന പച്ചപനംതത്തയും
പൊന്നാമ്പല്‍പുഴയിലെ പൂമീന്‍ കുഞ്ഞും
പൊന്നാതിരേ നിന്നെ മാടിവിളിക്കുന്നു
തുമ്പപൂങ്കാവിലെ ആഞ്ഞിലിക്കൊമ്പില്‍
തുമ്പിപെണ്ണൂയൂയലാടും ആവണിക്കാറ്റില്‍
അലസം പാടിയൂഞ്ഞാലാടുവാന്‍
ആതിരേ വരുമോയീയോണനാളില്‍
ഓണവില്ലുക്കൊട്ടും താളത്തിനൊപ്പം
പാണന്റെ പാട്ടിന്റെ ഈരടി ശബ്ദം
പുലികളിയും ചെണ്ടതകില്‍ മേളം
ആര്‍പ്പുവിളി, വള്ളംകളി കൂടാന്‍ വാ...
വര്‍ണ്ണഭരിതചിങ്ങമാസപുലരിയില്‍
നിളതന്‍ ഓളങ്ങളില്‍ മുങ്ങിയീറനായ്
കുളിരായ് വരുമോ നീ തിരുവാതിരേ
പുലരൊളി വിരിയും വെള്ളാരംകുന്നില്‍
പൂവിളിയുയര്‍ത്തി പൂക്കൂടയുമായ്
പൂക്കളിറുക്കുന്ന കുട്ടികള്‍ പാടി
പൂത്തിരുവാതിരേ പൂക്കളമിടാന്‍ വാ..
അഞ്ജനകണ്ണെഴുതിയ സുന്ദരിതോപ്പിലെ
അഞ്ചിതള്‍പ്പൂക്കള്‍ കൈയാട്ടി വിളിക്കുന്നു
പൂമുല്ലകോടിയുടുത്ത് തുളസിപൂകതിര്‍ചൂടി
പൊന്‍വള കൈയ്യിലണിഞ്ഞ് വരുമോ
കൊയ്തുകഴിഞ്ഞൊരു മുണ്ടകന്‍ പാടത്ത്
കതിരുപെറുക്കുന്ന പച്ചപനംതത്തയും
പൊന്നാമ്പല്‍പുഴയിലെ പൂമീന്‍ കുഞ്ഞും
പൊന്നാതിരേ നിന്നെ മാടിവിളിക്കുന്നു
തുമ്പപൂങ്കാവിലെ ആഞ്ഞിലിക്കൊമ്പില്‍
തുമ്പിപെണ്ണൂയൂയലാടും ആവണിക്കാറ്റില്‍
അലസം പാടിയൂഞ്ഞാലാടുവാന്‍
ആതിരേ വരുമോയീയോണനാളില്‍
ഓണവില്ലുക്കൊട്ടും താളത്തിനൊപ്പം
പാണന്റെ പാട്ടിന്റെ ഈരടി ശബ്ദം
പുലികളിയും ചെണ്ടതകില്‍ മേളം
ആര്‍പ്പുവിളി, വള്ളംകളി കൂടാന്‍ വാ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)