2009, നവംബർ 2

ജാതനായ് യേശുദേവനായ്







ജാതനായ് യേശുദേവനായ് മഞ്ഞുപെയ്യുന്ന ബെത്ലഹേമില്‍
ജീവനായ് സത്യമാര്‍ഗ്ഗമായ് വിശ്വപാപങ്ങള്‍ പോക്കീടുവാന്‍
മോദമായ് വാഴ്ത്തിപ്പാടുവിന്‍ ദൈവപുത്രനാം രക്ഷകനെ
മേരിതന്‍ സുതനായ് ആതിരുനാളില്‍ പുല്‍ക്കുട്ടില്‍ പിറന്നവനെ

മാനത്ത് താരകമുദിച്ചുനിന്നു മണ്ണില്‍സമാധാനദൂതനെത്തി
മാലഖമാര്‍ പാടുംഗീതികളാല്‍ സ്വര്‍ഗ്ഗീയവീഥി
സാന്ദ്രമായി
മാനവമനസ്സിന്‍ വേദനയകറ്റാന്‍ കാരുണ്യജ്യോതി തെളിഞ്ഞുരാവില്‍
Oh Jesus Oh Jesus Son of God is born
Oh Jesus Oh Jesus King of Kings is Come


ആകാശദീങ്ങള്‍ പ്രഭചൊരിഞ്ഞു ഇടയന്മാര്‍ ഗാനങ്ങളാലപിച്ചു
ആഗതരായ രാജക്കന്മാര്‍ തിരുമുമ്പില്‍ ദ്രവ്യങ്ങള്‍ കാഴ്ചവച്ചു
ആശ്വാസദായകന്‍ പാരിന്റെനായകന്‍ നവശാന്തിയേകന്‍ വന്നുഭൂവില്‍
Oh Jesus Oh Jesus Lamb of God is Love
Oh Jesus Oh Jesus Lord of Lords is Truth

രചന : ജോബി നടുവില്‍
സംഗീതം : സുജിത്

2009, ജൂൺ 20

ഇടവപാതിയില്‍















തൂവാനം പെയ്തിറങ്ങും ഇടവപാതിയില്‍
തുള്ളി തൂവി മണ്ണില്‍ വീഴുമീമാരിയില്‍
നനഞ്ഞു കുതിര്‍ന്നൊരു പാട്ടുപാടുവാന്‍
നനുത്തകാറ്റിന്‍ കുളിരേല്‍ക്കുവാന്‍ മോഹം

കുഞ്ഞിതവളകള്‍ കരയുന്ന പാടത്ത്
കന്നിനെ മേയിച്ചു ചെളിയില്‍മറിയുന്ന
കന്നാലി ചെക്കന്മാരോടെത്തുകൂടി
കൊഞ്ഞനംക്കുത്തി നടക്കണമീമഴയില്‍

കാറ്റിലാടും നനഞ്ഞ ചോലമരചില്ലയില്‍
കാതരമായ് പാടുന്ന പൂങ്കുയിലുകള്‍
കരളിലമൃതമഴ പൊഴിയുമാമീണങ്ങള്‍
കാതില്‍ പതിയുന്നു ലോലവീചികളായ്

കുനുതണു തുള്ളികള്‍ വീഴുമാമാച്ചോട്ടില്‍
കുളിര്‍ തെന്നലേറ്റു തനിച്ചിരിക്കെ
നനുത്ത കരസ്പശമേറ്റയെന്‍ മേനിയില്‍
മിനുത്ത രോമഹര്‍ഷങ്ങള്‍ ഉണര്‍ന്നുവോ

ഇളംതെന്നലില്‍ ദലമര്‍മ്മരങ്ങള്‍
ഇരുട്ടില്‍ നിന്നെന്നെയുണര്‍ത്തി
മഴത്തുള്ളിക്കിലുക്കമാം നിന്‍സ്വരം
മനസ്സില്‍ നിറയും കുഞ്ഞോളങ്ങളായോ



2009, ജൂൺ 17

മകീര്യംഞാറ്റുവേലയില്‍

തുലാവര്‍ഷ സന്ധ്യതന്‍ നിഴല്‍ക്കീഴില്‍
താഴ്വാരം പുല്‍കിടും മഞ്ഞലകളും
മഴതെന്നലേറ്റു നല്‍വയല്‍പൂക്കളും
മതിമറന്നുപെയ്യും മകീര്യംഞാറ്റുവേലയില്‍

തണ്ണീരുമായ് വരും വര്‍ഷകാലമുകിലുകള്‍
തനിയെനില്‍ക്കുമാ സഹ്യനില്‍ തലോടി
താഴേക്കു പൊഴിയുന്നു, അശ്രുക്കളായ്
താളമായ് ഒഴുകുന്നു കൊച്ചരുവികളായ്

മേഘങ്ങളിതര്‍ക്കും മിന്നല്‍ക്കൊടിയും
മേലെമുഴങ്ങും ധ്യനിമേളവും
മനസാകെ ഭീതിയുണര്‍ത്തുമെങ്കിലും
മഴക്കൊഞ്ച്ല്‍ കേള്‍ക്കാനെന്തുരസം

ചിനുചിനുത്ത മഴയില്‍ ചേമ്പിലകളില്‍
ചിന്നിചിതറും സ്ഫടികതുണ്ടുകള്‍
ചെറുകാറ്റിലെത്തും ഹിമകണങ്ങളാല്‍
ഈറനണിഞ്ഞു പച്ചിലചാര്‍ത്തുകള്‍

ധാരയായ് പെയ്യും പെരുമഴതുള്ളികള്‍
ധാത്രിയില്‍ പതിച്ചൊരാ രാവിരുളില്‍
തണല്‍ വിരിക്കും കൊന്നമരങ്ങള്‍ തന്‍
മണമെഴും പൂക്കള്‍ മണ്ണിലടര്‍ന്നുവീണു

2008, ഒക്‌ടോബർ 30

വൃശ്ചികപൂവ്

വൃശ്ചികപുലരിതന്‍ പൊന്നൊളിയില്‍
വാര്‍മഴതുള്ളിതന്‍ കുളിരലയില്‍
മണിതെന്നലില്‍ മൃദുതഴുകലില്‍
മലര്‍വനിയില്‍ വിരിഞ്ഞൊരു പനിനീര്‍പൂവെ...

എത്രവസന്തങ്ങള്‍ മറഞ്ഞുപോയി
എത്രമുകിലുകള്‍ പെയ്തൊഴിഞ്ഞു
എങ്കിലുമീപൂവിന്‍ നറുസുഗന്ധം
എന്നിലെയെന്നെയുണര്‍ത്തീടുന്നു
മഞ്ജരിതന്നില്‍ നിറയുമീവര്‍ണ്ണങ്ങള്‍
മാനസതാളില്‍ അനുരാഗലോലമായ്
വരികളായ്... പൊന്‍ലിപികളായ്...
വിരിഞ്ഞുവോയൊരു... കവിതയായ്...


പൂന്തേന്‍ തുളുമ്പുമാമിദള്‍‍കൂമ്പില്‍
പൂമ്പാറ്റയായ് നറുമധുനുകരാം
ഹൃദയമാംപൂക്കൂട നിറയ്കുവാ
നീമലര്‍
പൂംദളങ്ങളെ മെല്ലെയിറുത്തെടുക്കാം
ഋതുഭേതസന്ധ്യ ചാലിച്ചനിഴലില്‍
ഋതുമതിപൂവിന്‍ തളിരിളം‍ചെണ്ടില്‍
തിരയുകയായ്... അലയുകയായ്...
പരാഗങ്ങള്‍ക്കായൊരു... കാര്‍വണ്ടായ്...

കാല്‍വരിക്രൂശിലെ

കാല്‍വരിക്രൂശിലെ ദിവ്യസ്നേഹം
കാരുണ്യം ദിനവുംമര്‍ത്ഥരിലേകി
നിത്യശാന്തിനല്‍കി സൗഖ്യമേകുന്നു
നിത്യസമാധാനസന്തോഷമേകുന്നു


പാപികളെ തേടിവന്ന ജീവനാഥന്‍
പാപങ്ങള്‍ പോക്കി നവജീവനേകും
മാനവര്‍ക്ക് ആകുലതകളേറിമ്പോള്‍
മല്‍പ്രിയന്‍ കണ്ണിരകറ്റി ബലംനല്‍കും
ശാപപാപഭാരങ്ങള്‍ അകറ്റിയെന്നും
ശുത്ധീക്കരിക്കുന്ന ക്രൂശിതനാഥന്‍


കാലിടറിതളര്‍ന്നു വീണിടുമ്പോള്‍
കനിവേറും ഭുജങ്ങളാല്‍ താങ്ങീടുന്നു
കൂട്ടരെല്ലാരും കൈവെടിയുമ്പോള്‍
കൂടെയുണ്ടെന്നും സ്നേഹദായകന്‍
ശത്രുക്കള്‍മുന്നില്‍ വിരുന്നൊരുക്കും
ശക്തനാമെന്‍ ദൈവപുത്രന്‍

തിരകളുയരുമീ...

തിരകളുയരുമീ ലോകവാരിധിയില്‍
തോണിയുലഞ്ഞു യാത്രചെയ്യുമ്പോള്‍
നിണമൊഴുകിയ മാറോടുചേര്‍ത്ത്
നാഥന്‍ സ്വര്‍ഗ്ഗീയതീരത്തണച്ചീടും

കൂരിരുള്‍മൂടിയ താഴ്വരതന്നില്‍
കൂട്ടാരുമില്ലാതെ അലഞ്ഞീടുമ്പോള്‍
കരുണയിന്‍ ‍ദീപമായ് യേശുനാഥന്‍
കൂട്ടാളിയായ് തന്‍വഴിതന്നെ നടത്തും

കാനനവീഥിയില്‍ മുള്ളുകളേറ്റു
കാല്‍മുറിഞ്ഞേകനായ് നടന്നാല്‍
കാല്‍വരിക്രൂശില്‍ രക്തംചിന്തിയ
കരംപിടിച്ചേശു നടത്തീടുന്നു

ചെന്നായ്ക്കള്‍നടുവില്‍ കുഞ്ഞാടുപോല്‍
ചെന്നിണമൊഴുകി നിന്നിടുംനേരം
രക്ഷകനാമെന്‍ ജീവദായകന്‍
രക്ഷിക്കുമേ വൈരികളില്‍നിന്ന്

കഴ്ട്നഴ്ട്ങ്ങള്‍ എന്തുവന്നാലും
കാത്തീടുന്നവനാശ്വാസമേകുന്നു
നീതിയുടെപാതയിലേശുനാഥന്‍
നയിച്ചീടുന്നു ത൯ തണലില്‍